Tuesday 17 September 2013

സായന്തനത്തിന്റെ മടക്കം

ഒരുതിരിച്ചുവരവിന്റെ 
പ്രതീക്ഷയില്‍,
ഉതിര്‍ന്നുവീണ
പവനിഴകള്‍
തെറുത്തെടുത്ത് മടങ്ങുന്ന
പോക്കുവെയില്‍.

നരച്ച വെയിലിന്റെമറമാറ്റി
ചുവ ക്കുന്ന ചക്രവാളമപ്പോള്‍
ഒരു ശവമടക്കിന്
വട്ടംകൂട്ടുന്നു.

എരിഞ്ഞടങ്ങിയ
കനലുകള്‍ആഴിയില്‍
നിമജ്ജനം ചെയ്ത്
ഒരുപുനര്‍ജ്ജനി
തേടിസൂര്യന്‍ മടങ്ങി.

തീരത്തെതല്ലിത്തകര്‍ത്ത്
ആര്‍ത്തലയ്ക്കുന്ന
തിരമാലകളെ നിലാവിന്റെ
കമ്പളം പുതപ്പിച്ച്
സാന്ത്വനിപ്പിക്കുന്ന
രാവിനും ഒരുമടക്കമുണ്ടത്രേ.
ഒരുപകലിന്റേയുംഇരവിന്റേയും
ദൈര്‍ഘ്യമുള്ള മടക്കങ്ങള്‍.